Section

malabari-logo-mobile

സര്‍ക്കാര്‍ കുപ്പിവെള്ളം വിപണിയില്‍

HIGHLIGHTS : തൊടുപുഴ : സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന കുപ്പിവെള്ളം വിപണിയിലേക്ക്. അടുത്ത വര്‍ഷത്തോടെ ഈ കുപ്പി വെള്ളം വിപണിയിലെത്തിക്കാനാണ് ശ്രമം. ജലവിഭവ ...

download (2)തൊടുപുഴ : സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന കുപ്പിവെള്ളം വിപണിയിലേക്ക്. അടുത്ത വര്‍ഷത്തോടെ ഈ കുപ്പി വെള്ളം വിപണിയിലെത്തിക്കാനാണ് ശ്രമം.

ജലവിഭവ വകുപ്പിന്റെ കീഴില്‍ സര്‍ക്കാര്‍ പ്ലാന്റില്‍ നിന്നുമാണ് കുപ്പിവെള്ളം വിപണിയിലെത്തിക്കുക എന്ന് മന്ത്രി പിജെ ജോസഫ് പറഞ്ഞു. ഇതിനായി പ്ലാന്റിന്റെ നിര്‍മ്മാണം തൊടുപുഴ മലങ്കരയില്‍ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മണിക്കൂറില്‍ 900 ബോട്ടില്‍ കുടിവെള്ളം പുറത്തിറക്കാന്‍ സൗകര്യമുള്ള ഫാക്ടറിയാണ് സ്ഥാപിക്കുന്നത്.

sameeksha-malabarinews

കുടിവെള്ളം വിതരണം ചെയ്യുന്നതിനായി കേരള ഡ്രിങ്കിങ്ങ് വാട്ടര്‍ സപ്ലൈ എന്ന പേരില്‍ യുഡിഎഫ്് സര്‍ക്കാര്‍ ഒരു കമ്പനി രൂപികരിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് 2012 ഡിസംബറിലാണ് പുറപ്പെടുവിച്ചത്. ഇതിനു കീഴിലായാണ് പ്ലാന്റ് നിര്‍മ്മാണം നടക്കുന്നത്.

പൊതു സ്വകാര്യ പങ്കാളിത്തത്തോട് കൂടി സിആര്‍ മോഡലില്‍ രൂപികരിച്ചിരിക്കുന്ന ഈ കമ്പനിയില്‍ സര്‍ക്കാരിന് 26 ശതമാനം ഓഹരികളായിരിക്കും ഉണ്ടായിരിക്കുക. 2.60 കോടി യാണ് കേരള ജല അതോറിറ്റിക്ക് 23 ശതമാനം ഓഹരികളാണ് ഉണ്ടാകുക. ബാക്കിയുള്ളത് സ്വകാര്യ മേഖലയില്‍ നിന്ന് സമാഹരിക്കും.

അതേസമയം കമ്പനി രൂപികരിച്ച് കുടിവെള്ള വിതരണം ചെയ്യുന്ന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സിപിഐഎം രംഗത്ത് വന്നിരുന്നു. സിയാല്‍ മാതൃകയില്‍ കമ്പനി രൂപകരിച്ച് വെള്ളം കച്ചവടം നടത്താനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്ന് പിണറായി വിജയന്‍ ആരോപിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!