HIGHLIGHTS : കൊച്ചി: നടിയെ തട്ടക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ തടവില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. നാലാം തവണയാണ് ജാമ്യാപേക്ഷ തളളിയിരിക്കുന്നത്. ...
കൊച്ചി: നടിയെ തട്ടക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ തടവില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. നാലാം തവണയാണ് ജാമ്യാപേക്ഷ തളളിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. കേസിൽ ശനിയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. നടിയെ ആക്രമിക്കാന്‍ മുഖ്യപ്രതി പള്‍സർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്.
ആക്രമിക്കപ്പെട്ട നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ എന്ന കുറ്റമാണ് തന്റെ മേല്‍ പോലീസ് ആരോപിക്കുന്നതെന്നും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഈ കുറ്റത്തിന് അറുപത്ത് ദിവസത്തിലേറെ താന്‍ ജയിലില്‍ കിടന്നെന്നും ജാമ്യാപേക്ഷയില് ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്തെല്ലാം കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ അതില്‍ നിന്നൊന്നും ദിലീപിന് ഒഴിഞ്ഞുമാറാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ദിലീപിനെതിരെ നിലനില്‍ക്കും. 20 വര്‍ഷം വരെ ശിക്ഷലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടി അംഗീകരിച്ചു.