Section

malabari-logo-mobile

കോഴിക്കോട് തിരൂര്‍ സ്വദേശി കടലവില്‍പ്പനക്കാരന്റെ മരണം; ഇഷ്ടിക കൊണ്ട് മുഖത്തടിച്ചെന്ന് സംശയം

HIGHLIGHTS : കോഴിക്കോട് : കടലവില്‍പ്പനക്കാരനായ യുവാവ് കോഴിക്കോട് സൗത്ത് ബീച്ചിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ചത് മുഖത്ത് ഇഷ്ടിക കൊണ്ട് ഇടിയേറ്റതിനെ തുടര്‍ന്നെന...

കോഴിക്കോട് : കടലവില്‍പ്പനക്കാരനായ യുവാവ് കോഴിക്കോട് സൗത്ത് ബീച്ചിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ചത് മുഖത്ത് ഇഷ്ടിക കൊണ്ട് ഇടിയേറ്റതിനെ തുടര്‍ന്നെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മുഖത്തേറ്റ പരിക്കിന് കാരണമായത് ഇഷ്ടികകൊണ്ടുള്ള ഇടിയാണെന്ന് വ്യക്തമായത്. തിരൂര്‍ മാവുംകുന്നേല്‍ സ്വദേശി മുണ്ടേക്കാട് വീട്ടില്‍ റഹ്മാന്റെ മകന്‍ ആലി (ആലിക്കുട്ടി -35) നെയാണ് ഞായറാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നടത്തിയ പിരശോധനയില്‍ ആദ്യമേ തന്നെ മരണകാരണം കൊലപാതകമാണെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഈ രീതിയിലുള്ള അനേ്വഷണമാണ് പോലീസ് നടത്തികൊണ്ടിരുന്നത്.

sameeksha-malabarinews

അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാള്‍ മരിച്ചു കിടക്കുന്നതായ വിവരം പൊലീസ് കൈമാറിയത്.
സംഭവവുമായി ബന്ധപ്പെട്ട് സമീപമുള്ള അന്യസംസ്ഥാന തൊഴിലാളികളില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ ഇവര്‍ക്ക് ഈ സംഭവത്തില്‍ പങ്കില്ലെന്നാണ് പോലീസ് നിഗമനം. പ്രതികളെ കണ്ടെത്താനായുള്ള അനേ്വഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി. കോഴിക്കോട് ടൗണ്‍ സിഐ ഭരതന്റെ നേതൃത്വത്തിലാണ് അനേ്വഷണം നടത്തുന്നത്.

കോഴിക്കോട് തിരൂര്‍ സ്വദേശിയായ കടല വില്‍പ്പനക്കാരന്റെ മരണം; കൊലപാതകമെന്ന് സൂചന

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!