HIGHLIGHTS : മനാമ: നുവൈദറാതില്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ ഉണ്ടായ സ്‌ഫോടകേസില്‍ യുവാവിന് വധശിക്ഷ വിധിച്ചു. കേസില്‍ പ്രതിയായ ഹുസൈന്‍ മര്‍സൂഖ് (25)നെയാണ് ഹൈ ക്രിമിനല്‍ക...
മനാമ: നുവൈദറാതില്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ ഉണ്ടായ സ്‌ഫോടകേസില്‍ യുവാവിന് വധശിക്ഷ വിധിച്ചു. കേസില്‍ പ്രതിയായ ഹുസൈന്‍ മര്‍സൂഖ് (25)നെയാണ് ഹൈ ക്രിമിനല്‍കോടതി വധശിക്ഷക്ക് വിധിച്ചത്. സംഭവത്തിൽ ശൈഖ് ജാബിർ അൽ അഹ്മദ് അൽ സബാഹ് ഹൈവെയിൽ സ്ഥാപിച്ച യു.എസ്.നിർമിത കുഴിബോംബ് പൊട്ടി സ്കൂൾ അധ്യാപികയായ ഫക്രിയ മുസ്ലിം അഹ്മദ് ഹസൻ (42) എന്ന സ്ത്രീ മരിച്ചിരുന്നു. സ്ഫോടനമുണ്ടായ വേളയിൽ തെൻറ മൂന്ന് കുട്ടികളോടൊപ്പം കാറോടിച്ച് പോകുകയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ.
സ്േഫാടനത്തിൽ ലോഹചീളുകൾ 120 മീറ്റർ അകലെ വരെയെത്തിയതായി പ്രൊസിക്യൂട്ടർമാർ പറഞ്ഞു. ഇറാൻ സഹായത്തോടെയാണ് തീവ്രവാദികൾക്ക് കുഴിബോംബ് ലഭിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റൊരാൾക്ക് ജീവപര്യന്തം തടവ് (25 വർഷം) ശിഷ വിധിച്ചു.
മറ്റ് ഏഴുപേർ മൂന്നുവർഷം വീതം തടവുശിക്ഷ അനുഭവിക്കണം. മതിയായ തെളിവില്ലാത്തതിെൻറ പേരിൽ കേസിൽ പ്രതിയായ ഒരു വനിതയെ വെറുതെ വിട്ടു. വധശിക്ഷക്ക് വിധിക്കപ്പെട്ട മർസൂഖ് നിരോധിത ഭീകര ഗ്രൂപ്പായ ‘അൽ അശ്തർ ബ്രിഗേഡ്സ്’ അംഗമാണെന്ന് കരുതുന്നു. ആക്രമണം ആസൂത്രണം ചെയ്തെന്ന് കരുതുന്ന 26 വയസുള്ള യുവാവിനെ പിടികൂടാനായിട്ടില്ല.