Section

malabari-logo-mobile

ബലാത്സംഗ കേസ്: ആസാറാം ബാപ്പു കുറ്റക്കാരന്‍

HIGHLIGHTS : ഭോപ്പാല്‍: പതിനറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരന്‍. ജോധ്പൂരിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ ആസ...

ഭോപ്പാല്‍: പതിനറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരന്‍. ജോധ്പൂരിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ ആസാറാം ബാപ്പു ഉള്‍പ്പെടെ നാലുപേരെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.

വിധി പറയുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്കും വീടിനും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ജോധ്പൂര്‍ കോടതി ജഡ്ജി മധുസൂദന്‍ ശര്‍മ മാസമാദ്യം പ്രോസിക്യൂഷന്റെ പ്രതിഭാഗത്തിന്റെയും അന്തിമവാദം കേട്ട ശേഷം കേസ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. വിധി ബാപ്പുവിന് അനുകൂലമല്ലെങ്കില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ അനുയായികള്‍ ആക്രമം അഴിച്ചുവിടാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

sameeksha-malabarinews

രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗ കേസുകളാണ് ആസാറാം ബാപ്പുവിന്റെ പേരിലുള്ളത്. 2013 ആഗസ്റ്റില്‍ ജോധ് പൂരിന് സമീപത്തെ മനായി ഗ്രാമത്തിലെ ആശ്രമത്തില്‍ വെച്ച് 16 കാരിയെയും അഹമദാബാദിനടുത്തുള്ള ആശ്രമത്തില്‍ വെച്ച് ആശാറാം ബാപ്പുവും മകന്‍ നാരയണന്‍ സായിയും സൂറത്ത് സ്വദേശിനികളായ സഹോദരിമാരെ പീഡിപ്പിച്ച കേസുമാണ് ഉള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!