Section

malabari-logo-mobile

വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

HIGHLIGHTS : തിരൂരങ്ങാടി : വിദ്യാര്‍ഥിയെ

തിരൂരങ്ങാടി : വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പൊന്നാനി വെളിയങ്കോട് അയ്യോട്ടിച്ചിറ തണ്ടാന്‍ കോളനിയില്‍ ലത്തീഫാ(33)ണ് അറസ്റ്റിലായത്. ഏപ്രില്‍ 26 ന് വീട് വിട്ടിറങ്ങിയ പതിനാല് കാരനെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ വച്ചാണ് ഇയാള്‍ വിദ്യാര്‍ത്ഥിയെ വശീകരിച്ച് കെണിയിലാക്കിയത്. ആദ്യം കോഴിക്കോട്ടെ ലോഡ്ജില്‍ താമസിപ്പിച്ചശേഷം വെളിയങ്കോട്ടേക്ക് മാറ്റുകയായിരിന്നു. അവിടെ ബന്ധുവീട്ടില്‍ രഹസ്യമായി താമസിപ്പിച്ചുവരികയായിരുന്നു.

sameeksha-malabarinews

വിദ്യാര്‍ത്ഥിയുടെ ഫോട്ടോയുമായി ബന്ധുക്കള്‍ നടത്തിയ തെരച്ചിലിനിടയിലാണ് വെളിയങ്കോട്ടുള്ളതായി വിവരം ലഭിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് ചൊവ്വാഴ്ച്ച രാത്രി ലത്തീഫിനെ പിടികൂടി വിദ്യാര്‍ത്ഥിയെ മോചിപ്പിച്ചത്.

ഇയാള്‍ക്കെതിരെ പൊന്നാനിയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസുണ്ട് . മോഷണവും പോക്കറ്റടിയും പതിവാക്കിയ ലത്തീഫ് ഏഴ് വര്‍ഷം ജെയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പോക്കറ്റടിക്കും തന്നെ ഉപയോഗിച്ചിരുന്നതായി രക്ഷപ്പെട്ട വിദ്യാര്‍ത്ഥി പറഞ്ഞു. ബസ്സുകളിലും ട്രെയ്‌നുകളിലും പോക്കറ്റടിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണിയാള്‍.

മതസ്ഥാപനത്തിലും സ്‌കൂളിലും പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയെ വീട്ടുകാര്‍ ജോലിക്ക്് വിടാത്തതിന്റെ ദേഷ്യത്തിനാണ് വീട് വിട്ടിറങ്ങിയതെന്ന് പോലീസ് പറഞ്ഞു.മാതാവിന്റെ പരാതിയെ തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എഎസ്‌ഐ സദാനന്ദന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹബീബ, സതീശന്‍, ജയപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ലത്തീഫിനെ അറസ്റ്റ് ചെതത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!