Section

malabari-logo-mobile

പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

HIGHLIGHTS : കൊച്ചി: പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പി സി ജോര്‍ജിന്റെ വിശദീകരണം സ്പീക്കര്‍ കണക്കിലെടുത്തില്ല. പി സി ജോര്‍ജ...

pc-george1കൊച്ചി: പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പി സി ജോര്‍ജിന്റെ വിശദീകരണം സ്പീക്കര്‍ കണക്കിലെടുത്തില്ല. പി സി ജോര്‍ജ് സ്വമേധയാ രാജിവെച്ച കാര്യം സ്പീക്കര്‍ പരിഗണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന കാര്യം വ്യക്തമായിട്ടില്ല.

സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് പി സി ജോര്‍ജാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പി സി ജോര്‍ജിന് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും സ്പീക്കര്‍ കണക്കിലെടുത്തില്ല. അത് നിയമാനുസൃതം പരിഗണിക്കേണ്ടതിയാരുന്നുവെന്ന് കോടതി അറിയിച്ചു. നേരത്തെ ഹൈക്കോടതി ഇതില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അയോഗ്യനാക്കികൊണ്ടുള്ള രേഖയില്‍ സ്പീക്കറുടെ ഓപ്പോ സീലോ ഉണ്ടായിരുന്നില്ല. അതിനാല്‍ നടപടി നിയമപരമല്ലെന്നും കോടതി അറിയിച്ചു.

sameeksha-malabarinews

സത്യം ജയിച്ചുവെന്ന് കോടതി വിധിയോട് പി സി ജോര്ജ് പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്ന് മുതലാണ് അയോഗ്യത പ്രാബല്യത്തില്‍ വന്നത്. മുന്‍ കാല പ്രാബല്യത്തോടെയായിരുന്നു അയോഗ്യനാക്കിയത്. നേരത്തെ തന്നെ അയോഗ്യതയുള്ളതിനാല്‍ രാജിക്കത്തിന് പ്രസക്തിയില്ലെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു പി സി ജോര്‍ജിനു തടസമില്ല. അയോഗ്യതയ്ക്കു മുന്‍കാല പ്രാബല്യമുണ്ടെങ്കിലും പ്രഖ്യാപനം പിന്നീടായതുകൊണ്ട് പി സി ജോര്‍ജിനു നല്‍കിയ ആനുകൂല്യങ്ങളൊന്നും തിരിച്ചെടുക്കില്ലെന്നു സ്പീക്കര്‍ പറഞ്ഞു.

നിയമവശങ്ങള്‍ പരിശോധിച്ചശേഷം രാജിക്കത്തു സ്വീകരിക്കുമെന്നായിരുന്നു സ്പീക്കര്‍ അറിയിച്ചിരുന്നത്. കേരള കോണ്‍ഗ്രസിന്റെ പരാതിയില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം വാദം നടക്കുന്നതിനാല്‍ സ്പീക്കര്‍ രാജി സ്വീകരിച്ചിരുന്നില്ല.

നിയമസഭാംഗത്വം സ്വമേധയാ രാജിവച്ചു കൊണ്ട് കത്തു നല്‍കിയതിനു പിന്നാലെയാണു എംഎല്‍എ പി സി ജോര്‍ജിനെ പതിമൂന്നാം കേരള നിയമസഭയുടെ സമ്മേളനം തീരുന്നത് വരെ അയോഗ്യനാക്കിയതായി സ്പീക്കര്‍ എന്‍. ശക്തന്‍ അറിയിച്ചത്. കൂറുമാറ്റ നിരോധന നിയമ പ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന്റെ നേതാവും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടനാണ് പരാതി നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!