Section

malabari-logo-mobile

ഖത്തറില്‍ വെള്ളം പാഴാക്കിയാല്‍ 20,000 റിയാല്‍ പിഴ

HIGHLIGHTS : ദോഹ: ഖത്തറില്‍ ശുദ്ധജലം പാഴാക്കുന്നതിനെതിരെ ശക്തമായ നടപടിപകളുമായി സര്‍ക്കാര്‍ രംഗത്ത്‌. വെള്ളവും വൈദ്യുതിയും പാഴാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള...

Untitled-1 copyദോഹ: ഖത്തറില്‍ ശുദ്ധജലം പാഴാക്കുന്നതിനെതിരെ ശക്തമായ നടപടിപകളുമായി സര്‍ക്കാര്‍ രംഗത്ത്‌. വെള്ളവും വൈദ്യുതിയും പാഴാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകിരിച്ച്‌ തുടങ്ങി. പുതിയ നിയമമനുസിരച്ച്‌ വെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്‌താല്‍ ഇരുപതിനായിരം റിയാല്‍ വരെ പിഴയടക്കേണ്ടി വരും. അതെ സമയം ശുദ്ധജലമുപയോഗിച്ച്‌ കാര്‍ കഴുകുന്നത്‌ പിടിക്കപ്പെട്ടാല്‍ 20,000 റിയാല്‍ പിഴയുള്‍പ്പെടെ കനത്ത ശിക്ഷകള്‍ നടപ്പിലാക്കുന്ന തര്‍ശീദ്‌ നിയമനം നടപ്പിലാക്കി തുടങ്ങിയതായി വാട്ടാര്‍ ആന്‍ഡ്‌ ഇലക്ട്രിസിറ്റി അതോറിറ്റിയായ കഹ്‌റാമയാണ്‌ അറിയിച്ചത്‌.

വൈദ്യുതി പാഴാക്കുന്നത്‌ പിടിക്കപ്പെട്ടാല്‍ പതിനായിരം റിയാലായിരിക്കും പിഴ ചുമത്തുക. ഈ നിയമം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും ബാധകമായിരിക്കും. ഇതിന്‌ പുറമെ കെട്ടിടങ്ങള്‍ക്ക്‌ പുറത്ത്‌ അനാവശ്യമായ അലങ്കാര വിളക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പകല്‍ സമയങ്ങളില്‍ രാവിലെ ഏഴിനും വൈകീട്ട്‌ 4.30 ഇടയില്‍ വൈദ്യുതി വിളക്കുകള്‍ തെളിയിച്ചതായി കണ്ടാല്‍ നിയമ ലംഘനമായി കണക്കാക്കി പിഴചുമത്തും. ജലത്തിന്റെയും വൈദ്യുതിയുടെയും ദുരുപയോഗം തടയുന്നതിനായി തര്‍ശീദ്‌ രാജ്യവ്യാപകമായ പ്രചാരണ പരിപാടികളും നടത്തിവരികയാണ്‌.

sameeksha-malabarinews

ഇതിന്റെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, പള്ളികള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ നോട്ടീസുകള്‍ പതിച്ചിട്ടുണ്ട്‌. ഷോപ്പിങ്‌ മാളുകള്‍ കേന്ദ്രീകരിച്ച്‌ ലഘുലേഖകളും പോസ്‌റ്ററുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. വൈദ്യുതിയുടെയും വെള്ളത്തിന്റെയും പ്രാധാന്യത്തെ കുറിച്ച്‌ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയാണ്‌ ഇതിലൂടെ ഉദേശിക്കുന്നത്‌. അതെമയം ഇതെ തുടര്‍ന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴത്തുക ഇരട്ടി വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!